2011 ജനുവരി 5, ബുധനാഴ്‌ച

പ്രവാസിയുടെ നോവ്

                
രാത്രി വളരെ വൈകിയാണ് കിടന്നത് സി യുടെ ശബ്ദം മാത്രം നിശബ്ദ തയില് തളം കെട്ടി നിന്നു.അവെടെവിടെയായി നേരിയ കൂര്ക്കം വലിയുടെ ശബ്ദവും കേള്ക്കാം. സി ക്ക് തണുപ്പ് പോരാത്തത് കൊണ്ടോ മനസ്സിന്റെ കടിഞ്ഞാണ് ഇല്ലാത്ത പ്രയാണം കൊണ്ടോ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കിടന്നു. പിന്നെ എപ്പോഴാണ് ഉറക്കത്തിന്റെ നീരാളി പിടുത്തത്തില് പെട്ടതറിഞ്ഞില്ല.ദേവന്മാരും സുന്ദരികളായ മാലാഘമാരും സ്വപ്നങ്ങളിലൂടെ കടന്നു പോയിക്കൊണ്ടിരുന്നു .ബാല്യത്തിന്റെ വര്ണ്ണ ശബളമായ ഓര്മ്മകള് യുവത്വത്തിന്റെ കൌമാരത്തിന്റെ സ്കൂള് കോളജു കാലഘട്ടങ്ങള് എല്ലാം ഞൊടിയിട കൊണ്ട് പഞ്ച ഇന്ത്രിയങ്ങള് വരച്ചു തീര്ത്തു .
രാവിലെ ഏഴരയുടെ ക്ലോക്ക് അടിച്ചു .ഉറക്കച്ചടവ് വിട്ടുമാറ തത് കൊണ്ട് ക്ലോക്ക് ഓഫാക്കി വീണ്ടും കിടന്നു .പിന്നെ ദേവന്മാരെയോ മലാഘമാരെയോ കണ്ടില്ല .എത്ര നേരം അങ്ങിനെ കിടന്നു എന്നറിയില്ല പെട്ടെന്ന് ഞെട്ടി ഉണര്ന്നു ക്ലോക്കില് നോക്കി .സമയം 8 .05 am .8 മണിക്ക് ഓഫീസില് കാര്ഡു പഞ്ച് ചെയ്യേണ്ടതാണ് .അതിവേഗം എണീറ്റ് സോപ്പും ബ്രഷും എടുത്ത് ബാത്ത് റൂമിലേക്ക് നടന്നു .
വലിയ ബാത്ത് റൂമിന് ചുറ്റും റണ്ട് മൂന്നു പേര് ഉറക്കച്ചടവില് പാതി കീറിയ കണ്ണുമായി നില്ക്കുന്നു .ചെറിയ ബാത്ത് റൂം അപ്പോഴും ഒഴിഞ്ഞു കിടക്കുകയായിരുന്നു .ഒഴിഞ്ഞ ബാത്ത് റൂമില് കയറി തിരിച്ചു വരുമ്പോഴും വലിയ ബാത്ത് റൂമിന് ചുറ്റും അവര് നോക്കു കുത്തികളെപോലെ നില്ക്കുന്നുണ്ടായിരുന്നു.ദുശ്യട്യം നിറഞ്ഞ കണ്ണുമായി അവര് എന്നെ നോക്കുന്നുണ്ടായിരുന്നു .വേഗം റൂമില് കയറി ഡ്രെസ്സ് ചെയ്തു കമ്പനിയില് എത്തുമ്പോള് സമയം 8 .29 am .ഉള്ളില് അല്പം ധൈര്യം സംഭരിച്ചു ഒന്നും അറിയാത്തവനെ പോലെ പഞ്ചിംഗ് മെഷിനടുതെക്ക് നടക്കുമ്പോള് ഇടം കണ്ണിട്ടു മേലുദ്യോഗസ്ഥന്റെ മുഖത്തേക്ക് നോക്കി .തീഷ്ണമായ ഉണ്ട കണ്ണുകള് എന്റെ നേരെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു .അയാള് ഉള്ളില് എന്തൊക്കെയോ പിരുപിരുക്കുന്നത് അവ്യക്തതയോടെ കേള്ക്കാമായിരുന്നു .
അതൊന്നും ശ്രദ്ധിക്കാതെ സീറ്റില് വന്നിരുന്നു .കംബ്യുട്ടെര് ഓണ് ചെയ്തു .സ്ക്രീനില് ഇന്ഗ്ലിഷ് അക്ഷരങ്ങള് മിന്നിമറഞ്ഞു .സമയം ഒച്ചിനെപ്പോലെ നീങ്ങിക്കൊണ്ടിരുന്നു .ദിവസത്തില് രണ്ട് നേരം ഔദാര്യം പോലെ കിട്ടുന്ന ചായ അലസഭാവത്തോടെ മേശയില് വെച്ച് ടീ ബോയ് നടന്നകന്നു .ചായ ഒറ്റ വലിക്ക് കുടിച്ചു തീര്ത്തു .ഉന്മേഷത്തിനും ഉറക്കച്ചടവിനും നേരിയ ആശ്വാസം കിട്ടി .വീണ്ടും ജോലിയില് മുഴുകി കംബ്യുട്ടെര് പ്രിണ്ടരുകളുടെ അസഹ്യമായ രോദനം വല്ലാതെ ആലോസരപ്പെടുതുന്നുണ്ടായിരുന്നു .
സ്വന്തം ഉയര്ച്ചക്ക് വേണ്ടി സഹ പ്രവര്ത്തകരെ തരം താഴ്തിക്കൊണ്ടുള്ള സംസാരങ്ങള്ക്ക് മത്സര ബുദ്ധി കൂടിക്കൂടി വന്നു .കൂറ്റന് കൊണ്ക്രീട്ടു വനങ്ങള്ക്കുള്ളില് കുറ്റവാളിയെപ്പോലെ ജോലി ചെയ്യുന്ന മനുഷ്യന് യന്ത്രതെപോലെയായി .

കിട്ടുന്ന ശമ്പളം എല്ലാം നാട്ടിലേക്കു അയച്ച് അരാജകതത്തിന്റെ നാളുകള് ഭിക്ഷക്കാരനെപ്പോലെ തള്ളി നീക്കി .മാനസികമായി പാടെ മാറുന്നു പ്രവാസി .ഏകാന്ത ജീവിതം അനിവാര്യമായിതീരുന്നവര് എത്രയോ .വര്ഷങ്ങള് കഴിഞ്ഞ് സ്വന്തങ്ങളെയും ബന്ധങ്ങളെയും കാണാനുള്ള വ്യഗ്രദയില് നാട്ടിലേക്കു തിരിക്കുമ്പോള് എന്തുണ്ട് ബാക്കി .അള്സര് പിടിച്ച കുടവയറും കഷണ്ടിതലയുമല്ലാതെ.
നാട്ടിലെത്തിയാല് കാണുന്നത് പണ്ട് നടന്ന ഊടു വഴികള്ക്ക് പകരം ടാറിട്ട റോഡുകളും കൊച്ചു കൂരകള്ക്ക് പകരം കൂറ്റന് കെട്ടിടങ്ങളും .പണ്ടുണ്ടായിരുന്ന പച്ച മണ്ണിന്റെ ഘന്ധവും ഗ്രാമീണതയും അവിടെ കാണാന് കഴിയുന്നില്ല .തെങ്ങിന് തോപ്പുകളും പച്ച വിരിച്ച നെല്പ്പാടങ്ങളും നമുക്ക് നഷ്ടമാവുന്നു .

കറുത്ത മനസുള്ളവര് ചിരിച്ച മുഖത്തോട് കൂടി പാവം പ്രവാസിയെ ഞെക്കി പിഴിഞ്ഞ് ചാണ്ടിയായി പുറം തള്ളുന്നു .ക്ര്ത്യമായി കിട്ടുന്ന 30 ദിവസം ലീവ് കഴിഞ്ഞ് കാണാ കടലിനക്കരെക്ക് വിതുബുന്ന മനസ്സും കലങ്ങിയ കണ്ണുമായി വലിയ ചിറകുകളുള്ള പക്ഷിയുടെ പുറത്ത് കേറി പറന്നു മറയുന്നു .
അമൃതം തേടിയുള്ള ഈ യാത്രയില്‍ അല്പം വിശ്രമിക്കാന്‍ ആല്‍തറ കിട്ടാതെ പോയവര്‍ ജീവിത സായാന്ഹത്തില്‍  മധുരിക്കുന്ന ഓര്‍മ്മകള്‍ അയവിരക്കനില്ലാതെ പാട് പെടുന്നു .ഇലയും പൂവും കൊഴിഞ്ഞ ഈ വട വൃക്ഷത്തിനെ ഇനി ആര്‍ക്ക് വേണം .ഇതെല്ലം കാലം വീഴ്ത്തിയ മുറിപ്പാടുകള്‍ ആയിരുന്നോ ?